Sunday, September 10, 2017

അകംപൊള്ളുന്ന ഓര്‍മ്മകളില്‍...

ഒഹ്, സമയം ഒന്‍പതു കഴിഞ്ഞിരിക്കുന്നു. ഇന്നിനി എന്തായാലും വീട്ടിലേക്ക് വിളിക്കുന്നില്ല. വിളിച്ചാലും മരുന്നു തീരാറായാതിന്റെയും അമ്മുവിന്‍റെ ഫീസ്‌അടയ്ക്കാറാവുന്നതിന്റെയും ആവലാതികള്‍ മാത്രമേ അമ്മയ്ക്ക് പറയാനുണ്ടാവൂ

"ന്നാ വരുന്നേ നീയ്.." എന്ന് ചോദ്യവും ഒരിക്കല്‍ എങ്കിലും ചേച്ചിയോ അമ്മയോ ചോദിച്ചിരുന്നെങ്കില്‍ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്.
താമസം എങ്ങനെ സുഖമാണോ, ജോലിയില്‍ ബുദ്ധിമുട്ടു വല്ലതുമുണ്ടോ ,കൂട്ടുകാര്‍ നല്ലവരാണോ? ഇല്ല... ഇത്യാദിചോദ്യങ്ങള്‍ ഒന്നും ഒരിക്കലും ഉണ്ടാവില്ലന്നറിയാം എങ്കിലും വെറുതെ ആശിച്ചു പോകയാണ്.

ജീവിതം യാന്ത്രികമായി പോകുന്നപോലെ..ഒരു മാറ്റവും ഇല്ലാത്ത ദിനങ്ങള്‍..അകലേക്ക് സ്ഥലമാറ്റം ചോദിച്ചത് കിട്ടിയപ്പോള്‍ മനസ്സില്‍ വല്ലാത്ത ആഹ്ലാദം തോന്നിയിരുന്നു.
ചുമച്ചും കിതച്ചും മദ്യലഹരിയില്‍ ഇഴഞ്ഞെത്തുന്ന അച്ഛന്‍റെ അലര്‍ച്ച കേള്‍ക്കണ്ടല്ലോ "എന്നാതിനാടിയേ വേലയ്ക്ക് പോകുന്നേ കാകാശിന്‍റെ സഹായം എനിക്കുണ്ടോടിയേ നിന്നെകൊണ്ട് " എന്ന് പറഞ്ഞു കാശിനു വേണ്ടി വഴക്കിനു തിരികൊളുത്തുന്ന അച്ഛന്റെ ശബ്ദം ഇപ്പോഴും ഒരു പേടിസ്വപ്നം തന്നെയാ...
വെള്ളി മുതല്‍ ഓണത്തിന്റെ അവധി തുടങ്ങുകയായി, ഇവിടേക്കാ അവധിതീരും വരേയ്ക്കും ഒന്ന് ഓടിഒളിക്കുക?
ഒപ്പംജോലിചെയ്യുന്ന ശാരദേച്ചി കുടുംബവുമായി ഗുരുവായൂര്‍ പോകുംപോലും, ശ്യാമളയാവട്ടെ വിവാഹസ്വപ്നങ്ങളും കണ്ടു ഓണത്തെ വരവേല്ക്കുന്നു..
ഓരോരുത്തരും വല്ലാത്ത ആവേശത്തിലാ..എല്ലാവര്ക്കും ഇപ്പൊ എന്നുംപറയാന്‍ ഓണക്കോടിയും സദ്യയും വിരുന്നുപോകലും ഒക്കെതന്നെ...
ഇതിനിടയില്‍പ്പെട്ട് ചില നേരങ്ങളില്‍ കണ്ണില്‍ കാര്‍മേഘം ഉരുണ്ടു കൂടുംപോലെ..
സാരമില്ല, വെള്ളിയാഴ്ച രാവിലെതന്നെ ഒപ്പം താമസിക്കുന്ന ലക്ഷ്മി ഓണം കൊള്ളാന്‍പോകും..
പിന്നെ,വിസ്തരിച്ച് സമയം ഉണ്ടല്ലോ എനിക്ക്മാത്രമായി ..എന്‍റെ മാത്രംലോകം...ഉരുണ്ടു കൂടുന്ന കാര്‍മേഘത്തിനൊപ്പം ധാരാളം പെയ്തുതോരാം....

No comments:

Post a Comment